My Blog List

Monday, November 28, 2011

Tamilnadu Proud of You People







SAVE MULLAPERIYAR

വിഎസ് ചാണ്ടിയ്ക്ക് 1,10,000 രൂപയും പലിശയും നല്‍കണം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിനെതിരെ സിപിഎം മുഖപത്രമായ ദേശാഭിമനിയില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കേസിലാണ് കോടതി വിധി.

നഷ്ടപരിഹാരം നല്‍കണമെന്ന സബ്‌കോടതി വിധിക്കെതിരെ വി.എസും മറ്റും സമര്‍പ്പിച്ച അപ്പില്‍ തള്ളിയാണ് അഡീഷനല്‍ ജില്ലാ കോടതിയുടെ വിധി. 2001 ഡിസംബര്‍ 30നു 'കോഴിക്കോഴ: ഉമ്മന്‍ ചാണ്ടിക്കും പങ്ക് എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയെ ചോദ്യം ചെയ്ത് 1,10,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു സബ് കോടതിയില്‍ ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്‍കിയത്.

‌വി.എസ് അച്യുതാനന്ദന്‍, പി. കരുണാകരന്‍ എംപി എന്നിവര്‍ ചേര്‍ന്ന് 1,10,000 രൂപയും അതിന്റെ ആറു ശതമാനം പലിശയും ചേര്‍ത്തു നല്‍കണമെന്നാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

ദേശാഭിമാനി ചീഫ് എഡിറ്ററായിരുന്ന വി.എസ്. അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രിന്റര്‍ ആന്‍ഡ് പബ്ളിഷര്‍ പി. കരുണാകരന്‍ എംപി, പൗള്‍ട്രി ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി മുല്ലക്കരി, സെക്രട്ടറി പുന്നൂസ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് 1,10,000 രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു സബ്‌കോടതി വിധി.

ഇതു ചോദ്യം ചെയ്തു വിഎസ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീലിന്മേല്‍ പിണറായി വിജയനെയും പൌള്‍ട്രി ഗ്രോവേഴ്‌സ് അസോസിയേഷനെയും തുക നല്‍കുന്നതില്‍ നിന്ന് അഡീഷനല്‍ ജില്ലാ കോടതി ഒഴിവാക്കിയിരുന്നു. ആറു വര്‍ഷത്തിനുശേഷം 2007 ഡിസംബര്‍ 12നായിരുന്നു കേസിലെ വിധി. ഇതിനെതിരെയാണു വിഎസും മറ്റും അപ്പീല്‍ നല്‍കിയത്.

Sunday, October 16, 2011

Important Awareness on GSM Phones



Click Here To Join





Click Here To Join





Click Here To Join





Click Here To Join





Click Here To Join





Click Here To Join





Click Here To Join





Click Here To Join





Click Here To Join





Click Here To Join





Click Here To Join





Click Here To Join



Click Here To Join





Click Here To Join





Click Here To Join





Click Here To Join
--

Saturday, October 15, 2011

Tuesday, October 11, 2011

വിറ്റാമിനുകളും സപ്ലിമെന്റുകളും അകാലമരണത്തിന്‌ കാരണമായേക്കും

വിറ്റാമിന്‍ ഗുളികകളും സപ്ലിമെന്റുകളും കണ്ണുംമൂക്കും നോക്കാതെ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, ഗുണത്തേക്കാളേറെ ഇവ, പലപ്പോഴും ദോഷമാണ്‌ വരുത്തുകയെന്ന്‌ ആരോഗ്യരംഗത്തുള്ളവര്‍ മുന്നറിയിപ്പു നല്‌കുന്നു. പലപ്പോഴും ആരോഗ്യത്തിനുതന്നെ ഇതു പ്രശ്‌നമായേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം വിറ്റാമിന്‍ ഗുളികകള്‍ എന്തെങ്കിലും ഗുണം ചെയ്യുന്നുണ്ടോയെന്ന കാര്യം ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. 39000 വനിതകളില്‍ നടത്തിയ പഠനത്തിന്‌ ഒടുവിലാണ്‌ വിദഗ്‌ധരുടെ ഈ നിഗമനം.

മള്‍ട്ടിവിറ്റാമിനുകള്‍, വിറ്റാമിന്‍ ബി, ഫോളിക്‌ ആസിഡ്‌, അയണ്‍, മഗ്നീഷ്യം, കോപ്പര്‍ എന്നിവയൊക്കെ ഇഷ്ടംപോലെ അകത്താക്കുന്നവര്‍ക്ക്‌ അകാലമരണം പോലും സംഭവിക്കാം. ബ്രിട്ടനില്‍ മൂന്നിലൊന്നു പേരും ഇത്തരം ഡയറ്ററി സപ്ലിമെന്റുകള്‍ കഴിക്കുന്നവരാണ്‌. ആകെ 675 മില്യണ്‍ പൗണ്ടിന്റെ വിറ്റുവരവാണ്‌ ഇവയ്‌ക്കുള്ളത്‌. മള്‍ട്ടിവിറ്റാമിന്‍, വിറ്റാമിന്‍ എ, സി, ഇ, അയണ്‍, ഫോളിക്‌ ആസിഡ്‌, കാല്‍സ്യം എന്നിവ ആരോഗ്യത്തെ സംരക്ഷിക്കുമെന്നും രോഗങ്ങളെ അകറ്റിനിര്‍ത്തുമെന്നുമാണ്‌ കരുതപ്പെട്ടിരുന്നത്‌.

കോപ്പറിന്റെ അംശം വര്‍ദ്ധിക്കുന്നത്‌ പതിനെട്ടുശതമാനം പേരുടെ അകാലമരണത്തിന്‌ കാരണമാകുമെന്ന്‌ ഫിന്‍ലന്‍ഡ്‌, നോര്‍വെ, അമേരിക്ക, സൗത്ത്‌ കൊറിയ എന്നിവിടങ്ങളില്‍നിന്നുള്ള ഗവേഷകര്‍ പറയുന്നു. ഫോളിക്‌ ആസിഡ്‌ തുടര്‍ച്ചയായി കഴിക്കുന്നത്‌ അകാലമരണത്തിന്‌ ആറുശതമാനം വരെ കാരണമാകുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗര്‍ഭിണികളാണ്‌ ഇത്തരം ഗുളികകള്‍ കഴിക്കുന്നവരില്‍ ഏറെയും. ഇരുമ്പിന്റെ അംശമുള്ള ഗുളികകള്‍ നാലുശതമാനംവരെ മരണനിരക്ക്‌ വര്‍ദ്ധിപ്പിക്കും.

മള്‍ട്ടിവിറ്റാമിനുകള്‍ 2.4 ശതമാനംവരെ മരണസാധ്യതവര്‍ദ്ധിപ്പിക്കാനും വിറ്റാമിന്‍ ബി6 നാലുശതമാനം വരെയും മഗ്നീഷ്യം 3.6 ശതമാനം വരെയും സിങ്ക്‌ 3 ശതമാനം വരെയും അകാല മരണത്തിനു കാരണമായേക്കും. ഏതെങ്കിലും പോഷകത്തിന്റെയും വിറ്റാമിനുകളുടെയും കുറവുള്ള രോഗികളാണ്‌ ഇത്തരം സപ്ലിമെന്റുകള്‍ കഴിക്കേണ്ടതെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. അതും ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രം. ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ ഇത്തരം സപ്ലിമെന്റുകള്‍ക്കു കഴിയും എന്നാണ്‌ കരുതപ്പെടുന്നത്‌.

Thursday, April 28, 2011

വി എസും പാര്‍ട്ടിയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധരായതെങ്ങനെ?

എന്‍ഡോസള്‍ഫാന്‍ വിരുദ്ധരുടെ കുപ്പായമണിഞ്ഞ് നടക്കുന്ന സി പി എം ഒരുകാലത്ത് ഈ വിഷത്തെ അനുകൂലിച്ച് അക്രമങ്ങള്‍ നടത്തിയ കഥ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ? ഹര്‍ത്താല്‍, ഉപവാസം, കത്തെഴുത്ത് തുടങ്ങിയ പ്രതിഷേധപരിപാടികളുമായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും കൂട്ടരും കത്തിക്കയറുമ്പോള്‍ 11 വര്‍ഷം മുമ്പ് നടന്ന ആ സംഭവങ്ങള്‍ കാസര്‍ഗോട്ടെ ചിലരെങ്കിലും മറന്നിട്ടുണ്ടാവില്ല!

1999-ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയിരിക്കുന്ന കാലത്താണ് സി പി എം എന്‍ഡോസള്‍ഫാന്‍ പ്രണയം മൂത്ത് അക്രമത്തിലേക്ക് തിരിഞ്ഞത്. ആകാശത്ത് നിന്ന് ഈ കീടനാശിനി തളിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ബോവിക്കാനത്ത് പ്രകടനം നടത്തിയ ഒരു കൂട്ടം ചെറുപ്പക്കാരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്റെ ഭീകരമുഖം തിരിച്ചറിഞ്ഞ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയവരെയാണ് സി പി എമ്മുകാര്‍ ആക്രമിച്ചത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാതിരിക്കാന്‍ സാധിക്കില്ലെന്നാണ് അന്ന് സി പി എം പറഞ്ഞത്. ഈ കീടനാശിനി തളിക്കുന്നത് നിര്‍ത്തിയാല്‍ കശുമാവിന്‍ തോട്ടങ്ങളെ അത് ബാധിക്കും, വിള നശിച്ചാല്‍ സി ഐ ടി യു പ്രവര്‍ത്തകരായ അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നായിരുന്നു സി പി എമ്മിന്റെ കണ്ടത്തല്‍. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി ജീവന്‍ ബാക്കിവച്ചാല്‍ അല്ലേ തൊഴില്‍ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടൂ എന്ന സത്യം തിരിച്ചറിയാന്‍ പാര്‍ട്ടി വൈകിപ്പോയി എന്നതാണ് സത്യം!

പിന്നെ 2001-ല്‍ യു ഡി എഫ് അധികാരത്തിലെത്തി. വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവുമായി. അപ്പോഴേക്കും എന്‍ഡോസള്‍ഫാന്‍ എന്ന മഹാവിപത്ത് കാസര്‍ഗോട്ടെ ഗ്രാമങ്ങള്‍ വിഴുങ്ങിയിരുന്നു. തുടര്‍ന്ന് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ വി എസിന് ഇതൊക്കെ എന്‍ഡോസള്‍ഫാന്‍ വരുത്തിവച്ചതാണെന്ന് വിശ്വസിക്കാന്‍ പ്രയാസപ്പെടേണ്ടി വന്നു. ചില എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തകരോട് അദ്ദേഹം ഈ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. അതിന് ശേഷമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയാണ് താന്‍ കണ്‍‌മുന്നില്‍ കാണുന്നതെന്ന് വി എസിന് ബോധ്യമായത്.

എന്നാല്‍ ദുരന്തം നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടും ഈ കീടനാശിനി നിരോധിക്കണം എന്നത് സംബന്ധിച്ച് വി എസ് ഒരക്ഷരം പോലും പറഞ്ഞതുമില്ല. എന്‍ഡോസള്‍ഫാന്റെ ഭീകരത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് ഒരു ഉപവാസ സമരം നടത്താന്‍ വി എസിന് വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്ന് ചുരുക്കം.